മൂന്നാം ക്ലാസിൽ പഠിക്കുന്ന എട്ട് പെൺകുട്ടികളെ പീഡനത്തിനിരയാക്കി മദ്രസാ അദ്ധ്യാപകൻ
മൂന്നാം ക്ലാസിൽ പഠിക്കുന്ന എട്ട് പെൺകുട്ടികളെ പീഡനത്തിനിരയാക്കി മദ്രസാ അദ്ധ്യാപകൻ; പരാതി നൽകിയിട്ടും നടപടിയില്ല; കേസ് പിൻവലിക്കാൻ പണം വാഗ്ദാനം ചെയ്തു; പള്ളിക്കമ്മിറ്റി ഭീഷണി മുഴക്കി; കുടുംബത്തിൽ നിന്നും ഒറ്റപ്പെടുത്തി; പൊലീസും ചൈൽഡ് ലൈൻ പ്രവർത്തകരും കേസ് ഒതുക്കിത്തീർക്കാൻ ഒത്തുകളിച്ചുവെന്നും പരാതിക്കാരൻ.
കോഴിക്കോട്: മൂന്നാം ക്ലാസിൽ പഠിക്കുന്ന പത്തും പതിനൊന്നും വയസുള്ള എട്ടു കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച മദ്രസാധ്യാപകനെ ഒരു മാസമായിട്ടും പിടികൂടാതെ കൊണ്ടോട്ടി പൊലിസ്.
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിക്കടുത്ത് പേങ്ങാട് ജുമാ മസ്ജിദിന് കീഴിലുള്ള ഇർഷാദു സുബിയാൻ മദ്രസയിലെ മൂന്നാംതരത്തിലെ അദ്ധ്യാപകനായ കുട്ട്യാമു (45)വാണ് കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചത്.
ഉസ്താദ് അടിക്കുമെന്ന് ഭീഷണിപ്പെടുത്തിയതിനാൽ പെൺകുട്ടികൾ മിക്കവരും കാലങ്ങളായി തുടരുന്ന പീഡനം വീടുകളിൽ പറഞ്ഞിരുന്നില്ല.
എന്നാൽ പരാതിക്കാരന്റെ കുട്ടിയെ ഉസ്താദ് ലൈംഗികമായി പീഡിപ്പിക്കുകയും കുട്ടി വീട്ടിൽ ഈ വിവരം അറിയിക്കുകയും ചെയ്തതോടെയാണ് ഉസ്താദിന്റെ തനിനിറം പുറത്തായത്.
ഇതോടെ പിതാവും സാമൂഹിക പ്രവർത്തകനുമായ പരാതിക്കാരൻ കൊണ്ടോട്ടി പൊലിസിൽ പരാതിപ്പെടുകയായിരുന്നു.
മുഴുവൻ വാർത്ത വായിക്കുന്നതിനായി CLICK HERE.
നിരാകരണം: മുകളിലുള്ള വാർത്താ ഉള്ളടക്കം ന്യൂസ്പെൻ ഉപയോക്താക്കൾ സമർപ്പിച്ചതാണ് കൂടാതെ ബാഹ്യ വെബ്സൈറ്റുകളിൽ നിന്ന് സ്ക്രാപ്പ് ചെയ്തതുമാണ്.